Wednesday, February 3, 2016

വേളി കായലിലൂടൊരു യാത്ര



 വളരെ നാളുകളായി ആഗ്രഹിക്കുന്നതാണ്  ബോട്ടിലൊന്ന് കേറണമെന്ന് .അങ്ങനെയാണ് വേളിയില്‍ പോകാന്‍ തീരുമാനിച്ചത് .ആ ആഗ്രഹം എന്തായാലും നടന്നു .  ചെന്നപ്പോള്‍ തന്നെ അതിനകത്ത് എങ്ങനെ കയറും എന്നുള്ള ആശങ്കയാ യിരുന്നു . ഒരിക്കല്‍ അവിടെ കയറാന്‍ കഴിയാതെ തിരികെ പോന്നതാണ് . എന്തായാലും ജയേഷും, സനലും , അവിടത്തെ സെക്യൂരിറ്റി ചേട്ടന്മാരും കൂടി വീല്‍ ചെയര്‍ പൊക്കി എന്നെ അപ്പുറത്താക്കി.  അവിടുന്ന്‍ പിന്നെ പോയത് ബോട്ടുകളിട്ടിരുന്ന സ്ഥലത്തേയ്ക്കാണ്.  ചെന്നപ്പോളല്ലേ രസം 10 പേരുണ്ടെങ്കില്‍ ചാര്‍ജ്ജ് വളരെ കുറവേ ആകൂ . അല്ലെങ്കില്‍ 800 രൂപ ആകും. വളരെ വിഷമത്തോടെ ഇരിക്കുമ്പോള്‍ ദൈവം എന്‍റെ  മനസ്സ് അറിഞ്ഞ പോലെ പ്രവര്‍ത്തിച്ചു. കുറെ ആള്‍ക്കാര്‍ കൂടി വന്നു ബോട്ടില്‍ കയറാന്‍ . 10 നു പകരം ഞങ്ങള്‍ 11 പേര്‍ .   കഴിഞ്ഞ മാസം  13 -ാ ആം തിയ്യതി ബുധനാഴ്ച  വേളി കായല്‍പരപ്പിലൂടെ  ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ മനസ്സ് നിറഞ്ഞു .



 ബോട്ടിനുള്ളിലേയ്ക്ക്   വീല്‍ ചെയറോട് കൂടി പൊക്കി എടുത്തു കയറ്റാന്‍ ജയേഷിനോടും, സനലിനോടും ഒപ്പം  അവിടത്തെ ബോട്ട് ജീവനക്കാര്‍ ചേട്ടന്മാരും സഹായിച്ചു . എല്ലാവര്‍ക്കും പകരം കൊടുക്കാന്‍ നന്ദിയും, സ്നേഹവും  മാത്രമേ ഉള്ളൂ 




 കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പായല്‍ .


















ബോട്ടില്‍ കേറണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ആ സാഹസത്തിന് മുന്‍ കൈയെടുത്തത് ജയേഷ് ആയിരുന്നു . ഒപ്പം  സനലുമുണ്ടായിരുന്നു .  മുമ്പ് മ്യൂസിയം മുഴുവന്‍ എന്‍റെ വീല്‍ ചെയറുമുരുട്ടി കൊണ്ട് നടന്ന് കാണിച്ചു തന്നതും ജയേഷും കൂട്ടുകാരുമായിരുന്നു . പിന്നീട് പൊന്മുടിയിലും  ജയേഷ്  ഒരു മടിയുമില്ലാതെ വീല്‍ചെയറില്‍ തള്ളി കൊണ്ട് നടന്ന്‍ അവിടെ മുഴുവന്‍ കാട്ടി തന്നു .



















 പാവം ജയേഷ് ഞാന്‍ വേണ്ടെന്ന്‍ പറഞ്ഞിട്ടും അവിടെ മുഴുവന്‍എന്‍റെ വീല്‍ ചെയര്‍ തള്ളി കൊണ്ട് നടന്നു .






                                                               നീരാളി
                              ബോട്ടിനുള്ളിലെ കോഫീ ഹൗസ്



 ഓരോ യാത്രയും എനിയ്ക്ക് മനസ്സിലുണ്ടാക്കുന്ന സന്തോഷവും , ശക്തിയും എത്രമാത്രമാണെന്ന് വാക്കുകള്‍ക്കതീതമാണ് . അത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല. എന്‍റെ സന്തോഷം ഓരോ ചിത്രങ്ങളിലുമുണ്ട് . എന്‍റെ ദു:ഖങ്ങളില്‍ എനിയ്ക്കെന്നും ഓര്‍ക്കാന്‍, സന്തോഷിക്കാന്‍ ഇതൊക്കെയെ ഉള്ളൂ . അപ്പോള്‍ അടുത്ത യാത്രാ വിശേഷങ്ങളുമായി വീണ്ടും കാണാം . നന്ദി ....